Book Summary
അനുഭവതീവ്രതകളെയും ചരിത്രാനുഭവത്തിന്റെ ഘോരത
കളെയുമെല്ലാം തന്റെ പരിസരങ്ങളിലേക്ക് മാറ്റിയെഴുതുന്ന
കവിതയാണ് അബ്ദുൽ സലാമിന്റേത്, സ്വന്തം അനുഭവലോകത്തിന്റെ പച്ചയിലും മഞ്ഞയിലും ലോകത്തെയാകമാനം
വായിക്കൽ. ഏത് ബൃഹത്വത്തെയും അനുഭവസാധാരണത
കളിലേക്ക് ന്യൂനീകരിക്കൽ. സ്വയം ന്യൂനീകരിച്ചുകൊണ്ട്
സലാം തന്റെ കവിതയെ മാത്രമല്ല, സമകാലിക ഭാവുകത്വ
ത്തിന്റെ വഴിയെക്കൂടി പ്രവചിക്കുന്നു. തന്റെ കാലത്തെയും ലോകത്തെയും കുറിച്ചുള്ള തീവ്രമായ ബോധം സൂക്ഷിക്കുന്ന സലാമിന്റെ കവിതകൾ അതുകൊണ്ടുകൂടിത്തന്നെ തന്റെ കാലത്തെ കാവ്യമാതൃകകളെയും സന്ദേഹത്തോടെ നോക്കാൻ ശ്രമിക്കുന്നു. പതിഞ്ഞുതുടങ്ങിയ എഴുത്തുരീതിയിൽനിന്നു വ്യത്യസ്തമാകാനുള്ള ഈ യത്‌നം സലാമിന്റെ കവിതകളെ പ്രത്യാശയുടെ കിരണങ്ങളാക്കി മാറ്റുന്നുണ്ട്.
-പി. കെ. രാജശേഖരൻ
പുതിയ കവിത കവിതയിൽ ശ്രദ്ധയും സൂക്ഷ്മതയും കൊണ്ടുവന്നു. വെറും കേൾവിക്കാരനിലോ വായനക്കാരനിലോ നിലനിന്ന ശ്രദ്ധയെ കവിതയിൽ നിലനിർത്താൻ പുതുകവിതയ്ക്ക് കഴിഞ്ഞു എന്നത് നിസ്സാരമായ കാര്യമല്ല.
തൊണ്ണൂറുകൾക്കുശേഷം പുതുകവിത രൂപപ്പെടുത്തിയ അനേകമാനങ്ങ
ളുള്ള ഒരു കാവ്യലോകമുണ്ട്. അവിടെയാണ് അബ്ദുൽ സലാം അടയാളപ്പെടുന്നത്.
എന്നാൽ പുതിയ കവിതയിൽ അമിതമായി വന്ന ബുദ്ധിക്കസർത്ത് സലാമിന്റെ കവിതയിൽ ഇല്ല എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഈ സമാഹാരത്തിലെ കവിതകൾ എല്ലാം അതിനു തെളിവാണ്.
-എസ്. ജോസഫ്